ജോര്‍ജ് ജോസഫ് കാട്ടേക്കര
1990-ൽ
ആണ് ആൻ്റണി കല്ലമ്പള്ളി മേലുകാവ് കോളെജിൽ അധ്യാപകനായി ചേരുന്നത്. വെറും
8%വിജയമുണ്ടായിരുന്ന Commerce batchൽ അദ്ദേഹം വ്യക്തിപരമായ
താൽപര്യമെടുത്തതിൻ്റെ ഫലമായി, വർഷങ്ങളായി 100%വിജയം കൈവരിച്ചിരിക്കുകയാണ്
കോളെജ്. അങ്ങനെയിരിക്കെ, 2011ൽ പ്രൊഫ. എബ്രാഹം ഡാനിയേലും തുടർന്ന് 2014ൽ
ഭാര്യ മറിയാമ്മയും പ്രിൻസിപ്പൽമാരായി. അക്കാലത്ത് ക്രിക്കറ്റ്
സ്റ്റേഡിയത്തിനായി 45ലക്ഷം രൂപ UGCൽനിന്നും 2014ൽ കോളെജിന് ലഭിച്ചെങ്കിലും
അത് ബിഷപ്പ് ഡാനിയേൽ അടിച്ചുമാറ്റി. മറ്റൊരു കോളെജിൻ്റെ (പാലാ സെൻ്റ്
തോമസ്) പിച്ചും ഗ്രൗണ്ടും പടമെടുത്തു കൊടുത്ത് റെക്കോർഡുണ്ടാക്കി. എന്നാൽ
UGC ഇൻസ്പെക്ഷൻ ടീം തട്ടിപ്പ് കണ്ടുപിടിച്ച് ഫണ്ട് തിരിച്ചടയ്ക്കാൻ
നിർദ്ദേശിച്ചു. 2016ൽ തിരിമറിക്ക് കൂട്ടുനിന്ന പ്രിൻസിപ്പൽ പ്രൊഫ. മറിയാമ്മ
റിട്ടയറായി. അതെത്തുടർന്ന് മാനേജ്മെൻ്റിന് വിനീതവിധേയനും
താൽപര്യമുള്ളയാളും സീനിയറുമെന്ന നിലയിൽ ഡോ. ആൻ്റണി സാറിനോട് പ്രിൻസിപ്പൽ
ആകാൻ ബിഷ. ഡാനിയേൽ ആവശ്യപ്പെട്ടു. (മറ്റൊരു സ്ഥാനമോഹി ഉണ്ടായിരുന്നെങ്കിലും
മാനേജമെൻ്റിൻ്റെ ബ്ലാക്ക് ലിസ്റ്റിൽ പെട്ടതിനാൽ പരിഗണിച്ചതേയില്ല.
മാനേജ്മെൻ്റ് വിരുദ്ധ ഗ്രൂപ്പിൽപ്പെട്ട അധ്യാപകർ ഊമക്കത്തുകളും
പരാതികളുമായി ബിഷപ്പിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. അതിൽ ബിഷപ്പും
കൂട്ടരും അസ്വസ്ഥരായിരുന്നു.)
എന്നാൽ, സ്വന്തം
സാമ്പത്തിക ബാധ്യതയ്ക്കു പുറമെ കോളെജിൻ്റെ ബാധ്യതകൂടി തൻ്റെമേലാകുമോ എന്ന
ഭയത്താൽ ആൻ്റണിസാർ വിസമ്മതിച്ചു. ഇത് ബിഷപ്പിൻ്റെ നീരസത്തിന് ഇടയാക്കി.
കോളെജിൻ്റെ ശമ്പളവിതരണം തടസപ്പെടാതിരിക്കാനായി സാറിന് DDO ചാർജ് നൽകി.
ആയിടെ ഫണ്ട് വകമാറ്റിയതിൽ വിശദീകരണമാവശ്യപ്പെട്ട് UGCൽനിന്ന് വീണ്ടും കത്തു
വന്നു. ബിഷപ്പിനോട് കാര്യം പറഞ്ഞെങ്കിലും അത് താൻ കാര്യമാക്കണ്ടാന്ന്
പറഞ്ഞ് അവഗണിച്ചു. പക്ഷെ, അത് തനിക്ക് കുഴപ്പമാകുമെന്ന് ഭയന്ന സാർ
ക്ലർക്കിനെക്കൊണ്ട്, ഈ കാര്യം തൻ്റെ കാലത്തല്ലെന്നും മാനേജർക്കാണ്
ഉത്തരവാദിത്തമെന്നും താൻ താൽക്കാലിക ചുമതലയിലാണെന്നും കാണിച്ച്,
മെത്രാനറിയാതെ, മറുപടി അയപ്പിച്ചു.
പത്രപ്പരസ്യം
നൽകി കണ്ടത്തിയ ഒരു പ്രിൻസിപ്പലിനെ, മൂന്നു മാസത്തിനു ശേഷം
നിയമിച്ചു-മൂവാറ്റുപുഴ നിർമല കോളെജിലെ Prof. Dr. G.S Gireesh! (അവർ
ഒഴിവാക്കാനിരുന്ന ഒരു ഞരമ്പുരോഗി!) എന്നാൽ, നിയമന സമിതിയിൽ ഗവ.നൊമിനി
ഇല്ലായിരുന്നു എന്ന കാരണത്താൽ ഡയറക്റ്ററേറ്റ് നിയമനം നിരസിച്ചു. ബിഷപ്പ്
ഹൈക്കോടതിയിൽ പോയെങ്കിലും കോടതിയും കൈവിട്ടു. പക്ഷെ,
കോടതിനിർദ്ദേശമനുസരിച്ച് ശമ്പളവിതരണം തടസപ്പെടാതിരിക്കാൻ വീണ്ടും ആൻ്റണി
സാറിനെ DDOആയി നിയമിച്ചു. മൂന്നു മാസത്തിനീശേഷം സർക്കാരിൻ്റെ കാലുപിടിച്ച്
നിയമനം അംഗീകരിപ്പിച്ചു. ഇതിനിടയിൽ ബില്ലെഴുതുന്നതുമായി ബന്ധപ്പെട്ട്
ആൻ്റണിസാറിനെ കുറ്റപ്പെടുത്തിയ പ്രിൻസി. ഗിരീഷുമായി സാറ്
വാഗ്വാദമുണ്ടായി... വായിൽ കോലിട്ടു കുത്തിയാൽ കടിക്കാത്ത പട്ടിയും
കടിക്കുമല്ലോ!
ബിഷപ്പിൻ്റെ
ആവശ്യപ്രകാരം കോളെജിനെതിരെ ഊമക്കത്തുകളും പരാതികളുമയയ്ക്കുന്നവരെ
പിടിക്കാനുള്ള ദൗത്യം ഗിരീഷ് സസന്തോഷം ഏറ്റെടുത്തു...മെത്രാനെ
പ്രസാദിപ്പിക്കാമല്ലോ!
ആ
ദൗത്യനിർവഹണത്തിനിടയിൽ ആൻറണിസാർ സ്വന്തനിലയ്ക്ക് UGCക്ക് എഴുതിയ പഴയ
കത്തിൻ്റെ പകർപ്പ് ഗിരീഷ് കണ്ടെത്തി, ഇയാളാണ് ഇതെല്ലാം ചെയ്തതെന്ന്
ബിഷപ്പിനെ തെര്യപ്പെടുത്തി! (വാസ്തവത്തിൽ മറ്റു രണ്ടു പേരാണ് ഊമക്കത്തുകളും
പരാതികളും അയച്ചിരുന്നത്.)
ഇരയെ
കിട്ടിയ സന്തോഷത്തതിൽ ബിഷ. ഡാനിയേൽ, മേലുകാവു കോളെജിനെ തകർക്കാനായി
കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് കോളെജിൻ്റെ (പാരലൽ) ഓണററി സെക്രട്ടറിയായി
ആൻ്റണിസാർ പ്രവർത്തിക്കുന്നതുൾപ്പെടെയുള്ള 6ഇന കുറ്റപത്രം നൽകി, 2019
ഏപ്രിൽ 23ന് പ്രൊഫ. ആൻ്റണിയെ സസ്‌പെൻ്റ് ചെയ്തു! ( ഈ കോളെജുകൾ തമ്മിൽ
55കി.മീ. അകലമുണ്ട്. സാറിൻ്റെ സഹോദരൻ തോമസ് കല്ലമ്പള്ളി MLA(മരിച്ചു), ഫാ.
ആൻറണി നിരപ്പത്ത് എന്നിവർ ചേർന്ന് രൂപീകരിച്ച സൊസൈറ്റി ആരംഭിച്ചതാണ് ടി
കോളെജ്. അങ്ങനെയാണ് നല്ല അധ്യാപകനും കല്ലമ്പള്ളി കുടുംബാംഗവുമായ ആൻ്റണി
സാറിനെ ഓണററി(പ്രതിഫലം പറ്റാത്ത) സെക്രട്ടറിയായി നിയമിച്ചത്. സസ്‌പെൻഷനോടെ
ഓണററി സെക്രട്ടറി സ്ഥാനം സാർ രാജിവെച്ചു. എൻ്റെയൊരു സുഹൃത്ത് ടി കോളെജിൽ
അധ്യാപകനാണ്. അയാൾവഴിയാണ് ഞാൻ ഈ സംഭവങ്ങൾ അറിയുന്നത്.)
ചതി
മണത്ത ആൻ്റണി സാർ, VRS എടുത്തു പിരിഞ്ഞുകൊള്ളാമെന്ന് പറഞ്ഞെങ്കിലും
മെത്രാനും കിങ്കരന്മാരും സമ്മതിച്ചില്ല.(വേണ്ടെന്ന് ഞാനും ഉപദേശിച്ചു...)
തുടർന്ന് അന്വേഷണക്കമ്മീഷനെ നിയമിച്ചു. ആരോപണങ്ങൾ ദുർബലമായതിനാൽ നടപടി
ബുദ്ധിമുട്ടാണെന്നും എടുക്കുന്ന നടടി നിലനിൽക്കില്ലെന്നും പറഞ്ഞ് അയാൾ
പിന്മാറി.
പിന്നീട് അഡ്വ.
ഹരിദാസിനെ നിയമിച്ചു. അയാൾ ജൂലൈയിൽ സിറ്റിംഗ് ആരംഭിച്ചു. ജൂലൈ 11ന് ബിഷ.
ഡാനിയേൽ റിട്ടയറായി; ബിഷ. ഫ്രാൻസിസ് വന്നു. പുരോഹിതനായിരിക്കെ, അയാൾ
ഉദാരമതിയുടെ മുഖംമൂടിയണിഞ്ഞിരുന്നതിനാൽ രക്ഷപെടുത്തുമെന്ന പ്രതീക്ഷയോടെ
ആൻ്റണിസാർ പുറകെ നടന്ന് കാലുപിടിച്ചെങ്കിലും ഡാനിയേലിൻ്റെയും
സഭാസെക്രട്ടറിയായ ഡോ. ജോസ് മോൻ ജോർജിൻ്റെയും സഭാരജിസ്ട്രാറായ അഡ്വ.(?)
മാത്യു ജോസഫിൻ്റെയും കൈയ്യിലെ പാവയായി മാറിയ അയാളും നടപടി തുടർന്നു. സഭയിലെ
ഒരു പ്രമുഖ സംഘടനയായ CSITA Stake holders Association പ്രസിഡൻ്റായ ശ്രീ.
Jacob Mathew ഇടപെട്ട് പല CSI ബിഷപ്പമാരെക്കൊണ്ടും പറയിച്ചു... അയാൾ
വഴങ്ങിയില്ല.
സെക്രട്ടറിയും
രജിസ്‌ട്രാറും സർക്കാർ ജീവനക്കാരായതിനാൽ ഔദ്യോഗിക സഭാധികാരസ്ഥാനങ്ങളിൽ
ചുമതല വഹിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതേ വിഷയത്തിൽ ഇരുവർക്കുമെതിരെ
ഹൈക്കോടതിവിധിയുമുള്ളതിനാൽ KSR sectn. 67A പ്രകാരം നടപടി എടുക്കണമെന്നും
ആവശ്യപ്പെട്ട്, JCC സെക്രട്ടറി ആയിരുന്ന ഞാൻ, സർക്കാരിന് പരാതി നൽകി.
(ഇതാണ് JCCയുമായി ചേർന്ന് കോളെജിനെ തകർക്കാൻ ശ്രമിച്ചു എന്ന ആക്ഷേപത്തിനു
കാരണം!)
2019 ഒക്ടോബറിൽ
സസ്‌പെൻഷൻ കാലാവധി നീട്ടാനായി മാനേജ്മെൻ്റ് ഹൈക്കോടതിയെ സമീപിച്ചു. പക്ഷെ,
പുനർനിയമനം നടത്തിയശേഷം നടപടി തുടരാമെന്നാണ് കോടതി നിർദ്ദേശിച്ചത്.
അതനുസരിച്ച് സാറിനെ പുനർനിയമിച്ചെങ്കിലും ശമ്പളം കൊടുത്തില്ല. സസ്‌പെൻഷൻ
കാലത്ത് അനുവദനീയമായ subsistence allowance പോലും കൊടുത്തില്ല. സാറിനെ
പരമാവധി കഷ്ടപ്പെടുത്തുകയാണ്! ഭാര്യയ്ക്ക് ജോലിയില്ല. 3 മക്കളും ഡിഗ്രി
മുതൽ താഴേക്ക് വിദ്യാർഥികളാണ്. മറ്റ് വരുമാന മാർഗവുമില്ല. അലവൻസിനായി കേസു
കൊടുക്കാൻ ഞാനുപദേശിച്ചെങ്കിലും ഇനിയും പ്രകോപനമുണ്ടാക്കി കൂടുതൽ
ശത്രുതയുണ്ടാക്കണ്ട എന്നു പറഞ്ഞ് ആൻ്റണിസാർ സമവായത്തിന്
ശ്രമിക്കുകയായിരുന്നു.
അന്വേഷണക്കമ്മീഷൻ
ശുപാർശപ്രകാരം 2019 ഡിസം. 23ന് സർവീസിൽ ഡിസ്മിസ് ചെയ്തതായി കാണിച്ചുള്ള
കത്ത് 23നു രാത്രി 8മണിക്ക് സാറിൻ്റെ വീട്ടിൽ സഭാ സെക്രട്ടറിയും
രജിസ്ട്രാറും എത്തിച്ചുകൊടുത്തു.
കിട്ടിയ
കത്ത് ഡിസ്മിസൽ ഓർഡർ ആണെന്നറിഞ്ഞപ്പോൾ മുതൽ കുട്ടികൾ നിലവിളി
തുടങ്ങിയെന്നാണറിഞ്ഞത്. ഇനി ജീവിക്കണ്ടന്നാണ് ഭാര്യയും പറയുന്നതത്രെ!
(സാറിന് 45ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി പറയപ്പെടുന്നു. സഹോദരിമാരുടെ
വിവാഹം, സാറിൻ്റെ ചികിത്സാച്ചെലവ്... സാറിന് ഗുരുതരമായ ഒരപകടം സംഭവിച്ച്
നടുവ് തകർന്നിരുന്നു. ഇപ്പോഴും സുഖമായിട്ടില്ല... )
സാറിൻ്റെ
വീട്ടിൽ വല്ലാത്ത പിരിമുറുക്കമാണ്. മുസ്ലിം മതതീവ്രവാദികളാൽ
കൈവെട്ടപ്പെട്ട പ്രൊഫ.T J ജോസഫിൻ്റെ ഭാര്യ സലോമിയെപ്പോലെ എന്തെങ്കിലും
കടുങ്കൈ ചെയ്യുമോ എന്ന ഭയം സുഹൃത്തുക്കൾക്കുണ്ട്... 

അവർ
നിരന്തരം സാറിൻ്റെ വീടുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് പറഞ്ഞത്.
വാസ്തവത്തിൽ അവരാണ് എന്നെ ഇതിൽ ബന്ധപ്പെടുകയും ഇടപെടലിനു
പ്രേരിപ്പിക്കുകയും ചെയ്യുന്നത്.
നീതിയുടെ നിലാവെളിച്ചം സഭാധികാരികളുടെ തലയിൽ എന്നാണാവോ ഉദിക്കുന്നത്?